കെ.എൻ. രഘവന്റെ ബൌൺസർ

കോഴിക്കോട് മെഡിക്കൽ കോളേജിലെ സിൽവൽ ജൂബിലി ബാച്ചിലെ മിന്നും താരങ്ങളിൽ ഒരാളായിരുന്നു രാഘവൻ. മെഡിക്കൽ ബിരുദത്തിന് ശേഷം ഐ.ആർ.എസ് എടുത്ത് വൈദ്യം ഉപേക്ഷിച്ച് ഇന്ത്യൻ സിവിൽ സർവീസിൽ ചേർന്ന് , ഇന്ത്യൻ കസ്റ്റംസ് സർവ്വീസിൽ സുസ്തൃർഹ സേവനം ചെയ്യുകയും നമ്മുടെ നാട്ടിലെ കള്ളനാണയങ്ങളെ ശക്തമായി നേരിടുകയും ചെയ്ത ഞങ്ങളുടെ എല്ലാം സ്വകാര്യ അഹങ്കാരമായ പ്രിയപ്പെട്ട രാഘവന്റെ രണ്ടാമത്തെ പുസ്തകമാണ് (Novel)  ഡി.സി ബുക്ക് പ്രസിദ്ധീകരിച്ച ബൌൺസർ. പഠിക്കുന്ന കാലത്ത് തന്നെ അറിയപ്പെടുന്ന ക്രിക്കറ്റർ ആയ രഘവൻ ഇൻറനാഷണൽ അപയർ കൂടി ആയിരുന്നു. നാഷണൽ ഇൻറനാഷണൽ ക്രിക്കറ്റിൽ രാഘവന്റെ സംഭാവനഅതുല്യമാണ്. സമാനതകളില്ലാത്തതാണ്. രാഘവന്റെ ബുക്ക് ഇറങ്ങിയ ദിവസം തന്നെ ഞാൻ അത് DC യുടെ ഓൺലൈൻ സൈറ്റിലൂടെ വാങ്ങാൻ ശ്രമിച്ചു . പരാജയമായിരുന്നു ഫലം. ദിവസങ്ങൾക്കു് ശേഷം അത്ആ മസോണിൽ ലഭ്യമായി. അന്നു തന്നെ ബുക്ക് ചെയ്തു. മൂന്നു രാപ്പകലുകൾ തീരുന്നതിന്ന് മുൻപേ തന്നെ,  പച്ചയുടെ പശ്ചാത്തലത്തിൽ ബാറ്റിൽ തട്ടി ബൌൺസ് ചെയ്യുന്നു ക്രിക്കറ്റ് ബാളിനെ ഓർമ്മപ്പെടുത്തുന്ന പുറം ചട്ടയോടെ ബൌൺസർ സൗപർണ്ണികയിൽ എത്തി. പുസ്തകം കൈപ്പറ്റിയ വിവരം ഫോട്ടോസഹിതം ഞങ്ങളുടെ ഇരുപത്തി അഞ്ചാം ബാച്ചിന്റെ വാട്ട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റി. എന്റെ പ്രിയ സുഹുത്ത് ജനു അപ്പോൾ തന്നെ എന്നെ ട്രോളി.
 "എടോ ക്രിക്കറ്റുമായി ഒരു ബന്ധം പോലും ഇല്ലാതെ നീയാണോ പുതിയ പുസ്തകം വായിക്കാൻ പോകുന്നത്??? ഞാൻ ഒന്നും പറഞ്ഞിട്ടില്ല''
ജനുവിന് ഞാൻ ഇങ്ങനെ മറുപടി കൊടുത്തു
"ക്രിക്കറ്റ് തീമായ എം.എസ് ഡോണി സിനിമ കണ്ടിരുന്നു. നന്നേ ഇഷ്ടപ്പെട്ടു. ഗുസ്തി തീമായ ദങ്കൽ കണ്ടിരുന്നു. ക്രിക്കറ്റിലുംഗുസ്തിയിലും അടിസ്ഥാന വിവരം പോലുമില്ലാത്ത എനിക്ക് പോലുംഇഷ്ടപ്പെടുന്ന രീതിയിൽ ആണ് ഈ രണ്ട് സിനിമകളും രൂപകൽപന ചെയ്തിരിക്കുന്നത്"
ഞാൻ മുൻവിധിയൊന്നും ഇല്ലാതെ തന്നെ ബൌൺസർ വായിക്കാൻ തുടങ്ങി. ഓരോ അദ്ധ്യായം പിന്നിടുമ്പോഴും നമ്മെ ആകാക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ആഖ്യാന ശൈലി. രാഘവന്റെ ആദ്യത്തെ മലയാള നോവൽ ആണ്. പക്ഷേ, തുടക്കക്കാരന്റെ യാതൊരു ലക്ഷണവും വായനക്കാരനെ അലോരസപ്പെടുത്തുന്നില്ല എന്നു മാത്രമല്ല, ഒന്ന് രണ്ട് ചാപ്റ്റർ പിന്നിടുമ്പോഴേക്കും നമ്മൾ കഥയുടെ കൂടെ തന്നെ സഞ്ചരിയ്ക്കാൻ തുടങ്ങുന്നു. ഒരു ക്രൈം ത്രില്ലർ മൂവികാണുന്ന അതേ മൂഡിൽ ഒരൊറ്റ ഇരുപ്പിൽ വായിക്കാവുന്ന കഥാകഥനം. വലിയ വലിയ കടിച്ചാൽ പൊട്ടാത്ത സാഹിത്യഭാഷയുടെ നാട്യങ്ങളൊന്നും ഇല്ല. പറയാനുള്ളത് നേരേ ചൊവ്വേ പറഞ്ഞു പോകുന്ന ലളിതവും ചടുലവുമായ എഴുത്ത്. ഞാൻ നേരത്തേ പറഞ്ഞപോലെ തന്നെ ധോണിയും ഡങ്കൽലും ഒക്കെ കാണുന്ന പോലെ ,  ഇവിടെ മനസ്സിന്റെ വിശാലമായ ക്യാൻവാസിൽ ബൌൺസർ അങ്ങനെ പെയ്തിറങ്ങും , അനുസ്യൂതം.

ഞാൻ ബൌൺസർ വായിക്കുന്നനിന്ന്ഏതാനും ദിവസം മുൻപാണ് റൺബീർ സിങ്ങിന്റെ 83 കണ്ടത്. എൺപത്തിമൂന്ന് ലോകകപ്പ് ഞങ്ങൾക്കെല്ലാം വലിയ ഒരു വികാരംതന്നെ യായിരുന്നു. 83 മൂവിയിൽ കപിൽ ആയി റൺബിറിന്റെ പ്രകടനവും അതിനേക്കാൾ ഏറെ ആകാലഘട്ടത്തിലെ ക്രിക്കറ്റർ മാർ അനുഭവിച്ച ത്യാഗവും വേദനയും സമർപ്പണവുമെല്ലാം നമ്മെ നടന്നു വന്ന വഴികൾ  ഓർമ്മപ്പെടുത്തുന്നത് മാത്രമല്ല, നമ്മൾ ഇന്നിന്റെ ക്രിക്കറ്റിൽ എത്തിനിൽക്കുമ്പോൾ നമ്മുക്ക് ഒരു പാട് പാഠങ്ങളും തരുന്നുണ്ട്. ബൌൺസർ വരച്ചുകാട്ടുന്ന ക്രിക്കറ്റിന്റെ മുഖത്ത് രണ്ടായിരത്തി അഞ്ചിന് ശേഷം വന്ന മാറ്റങ്ങങ്ങളും വാണിജ്യ തൽപരതയും മാഫിയ, രാഷ്ട്രീയ , ഗുണ്ടാ ,വാതുവെപ്പ് തുടങ്ങിയ മൂല്യച്യുതിയും എല്ലാം ക്രിക്കറ്റിന്റെ എല്ലാ ഉള്ളുകളികളും കരതലാമലകം പോലെ അറിയുന്ന ഒരാളുടെ ബാറ്റിൽ തട്ടി പേനതുമ്പിലൂടെ ബൌൺസ് ചെയ്യുമ്പോൾ , ബൌൺസർ വ്യതസ്തവും മനോഹരവുമായി ഒരു  കൃതിയായി വേറിട്ടു നിൽക്കുന്നു. നോവലിന്റെ മൾട്ടിപ്പിൽ ക്ലൈമാക്സ് എല്ലാം അതി മനോഹരം എന്നല്ലാതെ ഒന്നും പറയാനില്ല. സാറ ടീച്ചറുടെ ബുധിനി വായിച്ചതിന്ന് തൊട്ടു പിന്നാലെ ആണ് ഞാൻ ബൌൺസർ വായിക്കുന്നത്. രണ്ടും രണ്ടു് രീതിയിൽ നമ്മുടെ ചിന്തകളെ ഉദീപിപ്പിക്കുന്ന പുസ്തകങ്ങൾ . നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളിൽ ഒന്നാണ് ബൌൺസർ. ക്രിക്കറ്റിൽ വലിയ ജ്ഞാനമൊന്നും ഇല്ലാത്തവരെ പോലുംത്രസിപ്പിക്കുന്ന ഒരു കൃതി.

 
No comments:
Post a Comment