Wednesday, January 5, 2022

സഫല നിമിഷങ്ങളുടെ പുനർജ്ജനി

രണ്ടായിരത്തി ഇരുപത്തി രണ്ട് ജനുവരി രണ്ട് ഞായറാഴ്ച മനോഹരമായതിന് ,ഊഷ്മളവും സുരഭിലവും ആയതിന് , ജീവിതത്തിലെ എന്നും ഓർക്കുന്നതായതിന്  ഒരു 
കാരണം മാത്രം .  അതുകൊണ്ടു തന്നെ അത്ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ട്.
അക്ഷരങ്ങളെ ആശയങ്ങളായും ആശയങ്ങളെ അക്ഷരങ്ങളായും മാറ്റുന്ന ഇന്ദ്രജാലം നമ്മുടെ മുൻപിൽ തുറന്നിട്ട നമ്മുടെ പ്രിയ എഴുത്തുകാരി , മനുഷ്യ സ്നേഹി , ഈ കാലത്തിന്റെ നിറ പ്രതീക്ഷ .. എന്റെ ഏററവും പ്രിയപ്പെട്ട സാറാ ടീച്ചർ , പ്രശസ്ത
എഴുത്തുകാരി ലോകം അറിയുന്ന നമ്മുടെ പ്രിയപ്പെട്ട സാറാജോസഫ് ..
തൃശൂർ മുളംകുന്നത്കാവ് , ഷൊർണ്ണൂർ റോഡിൽ മുളംകുന്നത്ത്കാവ്
അയ്യപ്പക്ഷേത്രത്തിന്തൊട്ടടുത്ത്അക്ഷരസാഗരങ്ങൾ അലയടിക്കുന്ന പർണ്ണശാല ,സഹ്യനെ തഴുകി വേഗത്തിൽ ആ വീടിനെ വലം വെച്ച്ചൂള മിടിച്ച്പെട്ടെന്ന്
പടിഞ്ഞാറോട്ട്ഓടി മറയുന്ന കുസൃതിക്കാറ്റിലും അക്ഷരസുഗന്ധം . ടീച്ചറുടെ വീട്ടിലെ നാനാ ജാതി വൃക്ഷലതാദികളിലും അക്ഷര സാന്നിധ്യം. അണപ്പൊട്ടി ഒഴുകുന്ന സ്നേഹം ,
വാൽസല്യം പ്രതീക്ഷ, ഗൃഹാതുരത്വം പിന്നെയും നിർവ്വചിക്കാനാവത്ത ഒരായിരം ബുധിനീ ഭാവങ്ങൾ , അലാഹയുടെ പെൺമക്കളും മാറ്റാത്തിയും അവിടെയൊക്കെ
തന്നെ ഓടി നടക്കുന്നു , ചിലപ്പോഴൊക്കെ നമ്മെ നോക്കി ചിരിച്ചു മറയുന്നു  .  അക്ഷര പൂജയുടെ ഇലഞ്ഞിത്തല മേളവും എഴുത്തിൻ്റെ ലോകത്തെ അത്യപൂർവ്വമായ അനേക കോടി ഭാവനകളുടെ വർണ്ണ കുട മാറ്റവും  അവിടെ യൊക്കെ നിറഞ്ഞു നിൽക്കുന്നു. നമ്മൾ ധന്യരാകുന്നു. 
കോവിഡാരംഭത്തിനും ഒന്നോ രണ്ടോ വർഷങ്ങൾക്ക്മുൻപാണ്  ടീച്ചറെ 
തൊള്ളായിരത്തി എൺപതിന്ശേഷം ഞാൻ കാണുന്നത്. ടീച്ചർക്ക്ആത്മാവിലറിയുന്ന
ഒരു രോഗിയുടെ ചികിൽസ സംബന്ധിയായ കാര്യത്തിന്. അന്ന്ടീച്ചർ പട്ടാമ്പി ശ്രീനീലകണ്ഠ സംസ്കൃത കോളേജിൽ പഠിപ്പിച്ച ഒരു വിദ്യാർത്ഥി പിന്നീട് വൈദ്യവിദ്യാഭ്യാസവും  ഉപരിപഠനവും കഴിഞ്ഞ്കോഴിക്കോട്ടെ വലിയ ഒരു കോർപ്പറേറ്റ് ആശുപത്രിയിൽ ജോലി ചെയ്യുന്ന ആൾ എന്ന നിലയായിരുന്നു കണ്ടതും
സംസാരിച്ചതും എല്ലാം.
എന്നാൽ ഇന്ന്ഞാൻ ടീച്ചറുടെ മുൻപിൽ ഇരിക്കുമ്പോൾ, ഏതാനും അക്ഷരങ്ങളാൽ കോറിയിട്ട എന്റെ സ്രോബിലാന്തസിന്റെ  കോപ്പിയുമായി , ഞാൻ ആ പഴയ കാല വിദ്യാർത്ഥിയായി വിനീതനാവുമ്പോൾ ജീവിതത്തിലെ ഏറ്റവും മനോഹരമായ
ഏതാനും നിമിഷങ്ങളിലൂടെ കടന്നു പോവുകയായിരുന്നു. ആകെ പടർന്ന്പന്തലിച്ച്
നിൽക്കുന്ന ഒരു മഹാവൃക്ഷത്തിന്റെ താഴേ നിന്ന്മെല്ലെമെല്ലെതല നീട്ടി നോക്കുന്ന ഒരു കൊച്ചു ചെടി പോലെ.
ടീച്ചർ ഇന്നലെ എത്തിയതേയുള്ളൂ . പോണ്ടിച്ചേരിയിൽ നിന്ന് . ഒരു പരിപാടിയിൽ പങ്കെടുത്തശേഷം. രാവിലെ പത്തുമണി . ഇള വെയിൽ മര ചില്ലകൾക്കിടയിലൂടെ എത്തിനോക്കി. ഒരു മണിക്കൂറിലധികം  ഭൂമിയിലെയും ആകാശത്തിലേയും
അതിന്നപ്പുറത്തേയും ഒരു പാട്കാര്യങ്ങൾ ഞങ്ങൾ സംസാരിച്ചു. ഈ സമയമത്രയും ഒരു ധ്യാനസമാനമായ അവസ്ഥയിൽ ആയിരുന്നു ഞാൻ. ഭൂതവും ഭാവിയും ഒരു ബിന്ദുവിൽ
ഒന്നാകുന്ന വർത്തമാനത്തിന്റെ മേളനങ്ങളിലെ  ആമോദനിമിഷങ്ങൾ.
ശാസ്ത്രം പ്രത്യേകിച്ച്  വൈദ്യശാസ്ത്രം പഠിക്കുന്നവർക്ക്സാഹിത്യം കൂടി ഒരു
അനുബന്ധ വിഷയമാകണമെന്ന ടീച്ചറുടെ വീക്ഷണം വളരെ പ്രസക്തമായി തോന്നി .
ഹൃദയം കൊണ്ട് ചികിൽസിക്കുന്ന ഡോക്ടർമാരുടെ എണ്ണം അനുദിനം കുറഞ്ഞു വരുന്നഈകാലഘട്ടത്തിൽ . കലയും ശാസ്ത്രവും നിശ്ചിത അനുപാതത്തിൽ മേളിക്കുമ്പോൾ മാത്രമാണ്  ശാസ്ത്രത്തിന് ജീവനും  കലക്ക്  കാതലും  ഉണ്ടാകുന്നത്.
സ്നേഹത്തിൽ ചാലിച്ച കാപ്പിയും കുടിച്ച്സ്നേഹാദരം ടീച്ചറുടെ വീട്ടിൽ നിന്ന്  ഇറങ്ങുന്നതിന്മുൻപ്ഞാൻ എന്റെ അക്ഷരകൂട്ട്ടീച്ചറുടെ കാൽക്കൽ വെച്ച്  കാൽ തൊട്ട് ഹൃദയം തൊട്ട് 
വന്ദിച്ചു. എനിക്ക്കിട്ടാവുന്ന എന്റെ ജീവിതത്തിലെ  ഏറ്റവും വലിയ സമ്പാദ്യമായിരുന്നു ഈ നിമിഷങ്ങൾ.
ടീച്ചറുടെ ഏറ്റവും പുതിയ പുസ്തകമായ ബുധിനിയുടെ ഓതർ കോപ്പി ടീച്ചറുടെ
ഓട്ടോഗ്രാഫോടെ കൈപ്പറ്റുമ്പോൾ ഈ ലോകം മുഴുവൻ കീഴടക്കിയ പ്രതീതിആയിരുന്നു എനിക്ക്.
പതിനൊന്നരയോടെ സാറ ടീച്ചറുടെ വീട്ടിൽ നിന്നിറക്കുമ്പോൾ ഒരു യുഗജേതാവിന്റെ ഭാവമായിരുന്നു എനിക്ക്. ടീച്ചറുടെ വീട്ടിലെ മരങ്ങളെ തലോടി ചൂളമടിച്ച്പാലക്കാടൻ
കാറ്റ് അപ്പോഴും പടിഞ്ഞാറൻ ചക്രവാളത്തിലേക്ക്  അലസമായി  പാഞ്ഞു. ടീച്ചറുടെ സവിധത്തിൽ ഞാൻ എന്റെ ബാല്യത്തിലേക്കും കൌമാരത്തിലേക്കും പാഞ്ഞ പോലെ.
(ബുധിനിക്ക് ഓടക്കുഴൽ അവാർഡ് കിട്ടിയ വാർത്ത ഇതെഴുതുമ്പോഴാണ് അറിയുന്നത്. എൻ്റെ ഇപ്പോഴത്തെ സന്തോഷത്തെ എനിക്ക് വിവരിക്കാനാവുന്നില്ല. അതല്ലെങ്കിൽ അതിനുള്ള പദങ്ങളെ തേടി ഞാൻ ... )

Saturday, January 1, 2022

KP Krishnan (Rotary ) comments on Strobilathes


Dear admired Doc 
The one great thing I started as new year broke out is starting to read your super creation *STROBILANTHES* ...and I am not boasting it's just awesome at the start 
I had lost the habit of reading over the years....but this book is a peach of a one ...and I find great excitement in the pages to follow....
May be my intense association with hundreds of doctors my ecstacy is at its very peak now 
Certain phrases impressed me a lot - like " even his daughters are sponsored by drug firms " explaining a *gundu* doctor - we call them that way as those companies who sponsor everything of the Dr are known as *gundu companies* ....😁
Strobilanthes flower

Krishnettan continued his comments after completion of his reading Strobilanthes 

Finished reading your book! 
Marvelous is not a fitting a one word rating 
It's so great that after decades I read the book on two sittings 
The one on late Samir made my eyes welled up 
And the second part ,as one who have lived all my life with Drs and hospitals ,was simply extra ordinary! 
I am sure thus book will be a huge eye opener 
You are blunt in exposing the sheer nonsense happening in the medical/ surgical world...and may even earn few enemies
Go on from strength to strength 
Our dear society needed these sort of " vaccinations " through writings of pundits like you 
Hope you won't mind me handing over the book to my dear friend living next door Dr Venugopal ,eye specialist ( Dad of Dr Vinod and son of the legend Dr PB Menon ) ,for a read  And after that to few others who will appreciate good works 
God bless 
Your huge admirer 
Rtn Krishnettan

Friday, December 17, 2021

ജീവനും മരണത്തിനുമിടയിലെ ആറടിമണ്ണിൽ അമരർ എന്ന് ധരിച്ച് മനുഷ്യർ ഏർപ്പെടുത്തുന്ന അന്ധയാത്രകളുടെ ആവിഷ്കാരമായി "സ്ട്രോബിലാന്തസ്" പ്രേംചന്ദ്

❤️ #സ്ട്രോബിലന്തസ്
മരണത്തിൻ്റെ മുനമ്പിലൂടെ നടക്കുന്ന മനുഷ്യനിമിഷങ്ങൾക്കൊപ്പം എന്നും സഞ്ചരിക്കാൻ നിയുക്തനായ മനുഷ്യനാണ് വേണു . കേരളത്തിൽ അത്യാധുനിക  എമർജൻസി മെഡിസിൻ്റെ തുടക്കക്കാരൻ . മെഡിക്കൽ കോളേജിൽ പഠിക്കുന്ന കാലം മുതൽക്ക് തന്നെ സാഹിത്യവും സിനിമയുമായിരുന്നു എൺപതുകളിലെ ആ ചങ്ങാത്തത്തിൻ്റെ അടിത്തറ . അതിനിപ്പോൾ മൂന്ന് പതിറ്റാണ്ടിലേറെ പ്രായമായി. ഒരു മാറ്റവുമില്ല, അവനും സൗഹൃദത്തിനും . എമർജൻസി മെഡിസിനിൽ വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടി തിരിച്ചെത്തിയതൊക്കെ ഒദ്യോഗിക ജീവചരിത്രരേഖ . അപ്പോൾ ആര് മരണത്തിൻ്റെ മുന്നിലെത്തുമ്പോഴും ഒരു കോൾ വേണുവിനുള്ളതാണ്. മറക്കാനാവാത്തത് നടൻ ജഗതിയെ  അത്യാസന്ന നിലയിൽ മിംസിലേക്ക് കൊണ്ടുവരുമ്പോൾ ഉറക്കത്തിൽ നിന്നും വേണുവിനെ  വിളിച്ചുണർത്തിയതാണ്. ജഗതിയെയും കൊണ്ട് ആംബുലൻസ് മിംസിലെത്തും മുമ്പ് വേണു ആസ്പത്രിയിലെത്തി അവിടെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിക്കഴിഞ്ഞിരുന്നു. ജഗതിയെ ആദ്യം ഏറ്റെടുത്ത ഡോക്ടർ എന്ന നിലക്കും  ആ ജീവൻ ഭൂമിയിൽ അതിജീവിച്ചതിനും നേതൃത്വം കൊടുത്ത ടീം ലീഡർ എന്ന നിലക്കും വേണു ആ ശാസ്ത്രശാഖക്ക് മാതൃകയായി.   ഒരു വലിയ ഡോക്ടറായി ഒരിക്കലും വേണു അഭിനയിക്കുന്നത് ഒരിക്കൽ പോലും കണ്ടിട്ടില്ല. എപ്പം കണ്ടാലും ആ സിനിമ കണ്ടോ ഈ പുസ്തകം വായിച്ചോ എന്ന്  ഭൂമിയിലൂടെ നടന്നുപോകുന്ന ഒരു മനുഷ്യൻ എന്ന ആ മട്ടും മാതിരിയും എത്രയോ ജീവനുകൾക്ക് ഭൂമിയിലേക്കുള്ള തിരിച്ചുവരവിൻ്റെ ചരടായിട്ടുണ്ട്. പാപ്പാത്തിയും നീതുവും പിറന്നപ്പോൾ അവർ ഒരേ ക്ലാസ്സിൽ  കൂട്ടുകാരായി വളർന്നു. മിക്കവാറും അവരുടെ സ്കൂൾ കാലത്തുടനീളം കളിച്ച മുഴുവൻ സിനിമകൾക്കും തിയറ്ററിൽ വേണുവും കുടുംബത്തോടെ എത്തി. ഒരു സിനിമയും വിടാതെ പിന്തുടർന്നു അവരും. ആത്മമിത്രമായി തിരക്കഥാകൃത്ത് ടി.എ.റസാക്ക് ആ ലോകത്തെ ഊഷമളമാക്കി. എന്തിനും  റസാക്കിൻ്റെ ഡോക്ടറായിരുന്നു വേണു. എപ്പോൾ റസാക്ക് ആസ്പത്രിയിലായാലും അത് വേണുവിൻ്റെ ഉത്തരവാദിത്വമായി. "You Are Important " എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പും അതിൻ്റെ ആഭിമുഖ്യത്തിലുള്ള സംഗീത പരിപാടികളും കൂട്ടായ്മകളും അങ്ങിനെ വേണുവിൻ്റെ സാഹിത്യ സാംസ്കാരിക സംഘാടക മികവിൻ്റെ കൂടി സാക്ഷ്യമായി . നടി ശാന്താദേവിയുടെ ചികിത്സയും റീഹാബിലിറ്റേഷനും ഏറ്റെടുക്കലായിരുന്നു ആ കൂട്ടായ്മയുടെ ഒരു പ്രധാന ദൗത്യങ്ങളിലൊന്ന്. പുറത്ത്  റസാക്കും ആസ്പത്രിയിൽ വേണുവും  അതിന് നേതൃത്വം നൽകി. അന്ന് വെള്ളിമാടുകുന്നിലെ അനാഥമന്ദിരത്തിൽ നിന്നും കൂട്ടി ശാന്തേടത്തിയെ പുതുക്കിപ്പണിത  വീട്ടിലേക്ക് പോകുമ്പോൾ അവർ കാറിലിരുന്ന് ആകാശത്തേക്ക് നോക്കി പറഞ്ഞ വാക്കുകൾ മരിച്ചാലും മറക്കില്ല: "ഞാനിപ്പോൾ ദൈവത്തെ ദൈവമേ എന്നൊന്നും വിളിക്കാറില്ല . നായിൻ്റെ മോനേ എന്നാ വിളിക്കാറ്. ഒരായുസ്സ് എന്നെയൊക്കെ കഷ്ടപ്പെടുത്തിയിട്ടും അവന് മതിയായിട്ടില്ല. പിന്നെ ഓനെയൊക്കെ നായിൻ്റെ മോനേന്നല്ലാതെ എന്തു വിളിക്കാനാണ് " - ഒന്നും മിണ്ടാനായില്ല. 
കേരള ചരിത്രത്തിലെ ആദ്യകാല " ലൗ ജിഹാദ് " നടത്തിയ ദാമ്പത്യത്തിൻ്റെ ബാക്കിപത്രമാണ് കോഴിക്കോട് അബ്ദുൾ ഖാദറിൻ്റെ ജീവിത സഖിയായ ശാന്താദേവി. ഒപ്പമുണ്ടായിരുന്ന ,  കേട്ടിരുന്ന ദീദിയും  ടി.എ. റസാക്കും ഒന്നും മിണ്ടിയില്ല. അവരെ വീട്ടിലാക്കി മടങ്ങുമ്പോൾ റസാക്ക് കുറ്റബോധത്തോടെ പറഞ്ഞു : " അവർ പറയുന്നത് സത്യമാണ്. അരനൂറ്റാണ്ട് കൊണ്ട് നൂറുകണക്കിന്  സിനിമകളിൽ അഭിനയിച്ച സ്ത്രീയാണത്. ദേശീയ പുരസ്കാര ജേതാവ്. സിനിമ അവർക്ക് ചെയ്ത ജോലിയുടെ ശബളം കൊടുത്തിരുന്നെങ്കിൽ അവരിന്ന് കോടീശ്വരിയാണ്. ഇങ്ങനത്തെ ഗതികേട് അവർക്കുണ്ടാകുമായിരുന്നില്ല. " 

മലയാള സിനിമയുടെ സ്വന്തമായ ആ റസാക്ക് മരിച്ച സമയം ഏത്  എന്ന് പോലും  ഇന്നും ലോകത്തിനറിയില്ല. ഒരു പത്രവും ഒരു ചാനലും മരിച്ച  ഇത്ര വർഷമായിട്ടും  അത് അന്വേഷിച്ച് പുറത്ത് പറഞ്ഞു പോയിട്ടില്ല. ആ മൗനത്തിന് ഉലച്ചിലുണ്ടാക്കിയതിന്  പലരും ജീവിതം കൊണ്ട് വില കൊടുത്തിട്ടുണ്ട്. അത് മറ്റൊരു ചരിത്രം. എന്നാൽ വേണു കഥാകൃത്തായി ജന്മമെടുക്കുന്ന "സ്ട്രോസിലന്തസ് " എന്ന പുസ്തകത്തിലൂടെ ആ  റസാക്ക് അനുഭവത്തിൻ്റെ ഓർമ്മച്ഛായ ആവിഷ്ക്കരിക്കുന്ന കഥ പ്രസിദ്ധീകരിക്കാൻ മലയാളത്തിലെ പ്രമുഖ മൂന്ന് മാധ്യമങ്ങൾ തയ്യാറായില്ല എന്ന് പുസ്തകം ഏറ്റുവാങ്ങാൻ ചെന്ന നേരം  വികാരഭരിതനായപ്പോൾ ഞെട്ടിപ്പോയി. 

മരിച്ചാലും വിടില്ല അധികാരം .  അതിൻ്റെ ഇരുണ്ടചരിത്രം വെളിച്ചം കൊണ്ട് പൊള്ളിയ്ക്കുന്നത് തടയാൻ ഏത് ഇരുട്ടും സ്വീകാര്യമാക്കപ്പെടും. അതിന് വേണ്ടി പറയാതെ പാടാതെ  ഗൂഢാലോചനകളിൽ  ഏർപ്പെടും അന്ധാധികാരം.  

" കഴിഞ്ഞ പന്ത്രണ്ട് മണിക്കൂറായി ആ ദേഹം അനാദരവിൻ്റെ ചൂളയിലാണ്. ആത്മാവ് നിന്ദയുടെ ശാപാഗ്നിയിലാണ്. കാണികൾ നിസ്സഹായതയുടെ വിതുമ്പലിലാണ് " - കഥാകൃത്ത് ഡോ. പി.പി. വേണുഗോപാൽ ആ അനുഭവത്തിൻ്റെ ഹൃദയമിടിപ്പ് വാക്കുകളിൽ പടർത്തുന്നു. 

 ജീവനും മരണത്തിനുമിടയിലെ ആറടിമണ്ണിൽ അമരർ എന്ന് ധരിച്ച് മനുഷ്യർ ഏർപ്പെടുത്ത അന്ധയാത്രകളുടെ ആവിഷ്കാരമായി "സ്ട്രോബിലാന്തസി " നെ വായിക്കാം. പുസ്തകം കൂടുതൽ വായനക്കാരിലേക്കും ഹൃദയങ്ങളിലേക്കും സഞ്ചരിക്കട്ടെ. ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള ബാക്കി വച്ച വഴികളിലൂടെ കടന്ന് ഡോ. വേണു മരണമുനമ്പിലെ പുതിയ വഴികളിലൂടെ സഞ്ചരിക്കുന്നു. ആ അനുഭവം ആഹ്ലാദകരമാണ്. കാരണം അതൊരു പുറം കാഴ്ചയല്ല. നേരനുഭവമാണ്. ഭാഷാപരമായ സൗന്ദര്യത്തേക്കാൾ ഈ കഥകളുടെ ഊന്നൽ ഈ നേർക്കാഴ്ചകളാണ്. അത് വിരളമാണ്.  "നീലക്കുറിഞ്ഞി " എഴുത്തിലും എപ്പോഴും പൂക്കാറില്ല എന്നത് തന്നെ ഈ കഥകൾക്ക് നിലനിൽക്കാനുള്ള ന്യായവും.  

[ " സ്ടോബിലാന്തസ് "  എന്നാൽ നീലക്കുറിഞ്ഞിയുടെ ശസ്ത്രനാമമാണ്. പുസ്തകം ഷാർജ പുസ്തകോത്സവത്തിൽ വച്ചായിരുന്നു പ്രകാശനം . കോഴിക്കോട്ടെ  ലിപി അക്ബറാണ് പ്രസാധകൻ. അവതാരിക പ്രമുഖ മാധ്യമ പ്രവർത്തകനായ എ.സജീവൻ . എനിക്കും ദീദിക്കുമുള്ള ഓഥേഴ്സ് കോപ്പി മിംസ് എമർജൻസി മെഡിസിൻ്റെ ഉള്ളിൽ അതിൻ്റെ മേധാവിയും കഥാകാരനുമായ വേണുവിൻ്റെ മുറിയിൽ നേരിൽ പോയി ഏറ്റുവാങ്ങി.  ] 

ഫോട്ടോ കടപ്പാട് : അണിഞ്ഞൊരുങ്ങാതെയും ഒരു തരി സ്വർണ്ണമണി യാതെയും ഇഷ്ടപ്പെട്ട സുഹൃത്തിനെ വിവാഹം കഴിക്കാമെന്ന് കാട്ടി ലോകത്തിന് മാതൃകയായ ഡോ. വേണു - ഡോ.സുപ്രിയ ദമ്പതിമാരുടെ മകൾ , പാപ്പാത്തിയുടെ കൂട്ടുകാരി , മിംസ് എമർജൻസി മെഡിസിനിലെ 
ഡോ. നീതു

Thursday, December 16, 2021

ഡോ. സ്മിതാ മേനോൻ എന്ന അനുഗ്രഹീത എഴുത്തുകാരി

ഡോ. സച്ചിൻ മേനോനെ വർഷങ്ങളായി അറിയാം. ഒരുമിച്ച് ഒരു പാട് പ്രെജക്ടുകൾ ചെയ്തിതിട്ടുണ്ട്. പ്രത്യേകിച്ച് CPR ഗിന്നസ് റെക്കാർഡ് ബ്രേക്കിങ് പരിപാടി ഉൾപ്പെടെ. സച്ചിൻ ഇന്ന് അമേരിക്കൻ ഹാർട്ട് അസ്സോസിയേഷൻ്റെ ഇന്ത്യാ ഹെഡ് ആണ്. 
പക്ഷേ സച്ചിൻ്റെ സഹധർമ്മിണി, ഡോ സ്മിതാ മേനോൻ എന്ന എഴുത്തു കാരിയെ കഴിഞ്ഞ ദിവസമാണ് പരിചയപ്പെട്ടത്. കോഴിക്കോട് മിംസിൽ ചികിൽസയിരിക്കുന്ന ഒരു ബന്ധുവിനെ കാണുന്നതിന്ന് വന്നപ്പോൾ ആണ് സ്മിതയേയും മകളേയും വിശദമായി പരിചയപ്പെട്ടത്. സ്മിത എനിക്കു അവരുടെ കൈയ്യൊപ്പും മനസ്സും ഹൃദയതുടിപ്പും പതിഞ്ഞ " ഉയിർത്തെഴുന്നേൽപ്പിൻ്റെ ശാസ്ത്രം " എന്ന പുസ്തകം എനിക്ക് തന്നത്. ഞാൻ അത് വായിച്ചു തുടങ്ങുന്നതേയുള്ളൂ. ഞാൻ സ്ട്രോബിലാന്തസിൻ്റെ കോപ്പി അവർക്കും കൊടുത്തു. വളരെ ഊഷ്മളമായ ഏതാനും നിമിഷങ്ങൾ. ഞാൻ സ്ട്രോബിലാന്തസ് പ്രസിദ്ധീകരിച്ചത് കൊണ്ട് എനിക്ക് എഴുത്തുകാരായ ഒരു പാട് പേരെ ആ രീതിയിൽ പരിചയപ്പെടാൻ കഴിയുന്നു. ഇത് വളരെ ഹൃദ്യവും വ്യത്യസ്തവുമായ ഒരു അനുഭവമാണ്. സ്മിത എന്ന പുന്താനത്ത് കാരിയെ എഴുത്ത് കാരിയായി അറിയുന്നതിൽ ഇരട്ടി മധുരവും. 

Two Movies You Shouldn’t Miss: Thadarum and Veera Dheera Sooran

Two Movies You Shouldn’t Miss: Thadarum and Veera Dheera Sooran This weekend turned out to be a cinematic feast! Two movies left a deep impr...