Failing emergency medical care
https://youtu.be/NGiK2-niKsA ഇന്നലെ റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുപ്പത്തിയഞ്ചുകാരൻ സുവർണ്ണ മണിക്കുറിലെ നിഷേധിക്കപ്പെട്ട ചികൽസമൂലം ആംബുലൻസിൽ വെച്ച് മരണത്തിന് കീഴടങ്ങിയത് കേരളത്തിലെ ആരോഗ്യ സംവിധാനത്തിന് തീരാകളങ്കമാണ്. മെഡിക്കൽ കോളേജ് കൾ ഉൾപ്പെടെ ആറു ആരോഗ്യ സ്ഥാപനങ്ങൾ വെൻറിറേററിന്റെയും മറ്റും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഗുരുതരാവസ്ഥയിലുള്ള രോഗിയോട് കാണിച്ച "കടക്ക് പുറത്ത് '' എന്ന സമീപനത്തിന് മെഡിക്കൽ എത്തിക്സിൽ യാതൊരു സ്ഥാനവുമില്ല . അടിയന്തര ചികിൽസ എത്രയൊക്കെ സൗകര്യങ്ങൾ ഇല്ലെങ്കിലും ആശുപത്രിയിൽ ആണ് നന്നാവുക , ആംബംലൻസിൽ അല്ല. ആശുപത്രിയിൽ നിന്നും അവശ്യം വേണ്ട ചികിൽസ നൽകി , പിന്നീട് അധിക സൗകര്യങ്ങൾ ഇല്ല എങ്കിൽ ഉയർന്ന കേന്ദ്രത്തിലേക്ക് റഫർ ചെയ്യുമ്പോൾ , ആ കേന്ദ്രവു മാ യി സംവദിച് രോഗിക്ക് ആവശ്യമായ ചികിൽസാ സൗകര്യം ഉണ്ട് എന്ന് ഉറപ്പു വരുത്തുന്നത് റഫറൽ മര്യാദയുടെ ഭാഗമാണ് . അപകടത്തിൽ പ്പെട്ടാൽ നമ്മുക്ക് ബോധമില്ലെങ്കിൽ, നമ്മെ ആരും തിരിച്ചറിഞ്ഞില്ലെങ്കിൽ , നാം ഒരു നിമിഷം കൊണ്ട് ഡെസ്റ്റിട്ടൂ ററ് ആയി മാറും. ഇത് ഓർക്കുന്നത് നന്നായിരിക്കും. ഏത് ന്യായീകരണത്തിന്റെ മുകളിലായാലും അത്യ